Integrity Score 1686
No Records Found
No Records Found
No Records Found
പന്തും പ്രതാപവും മറന്ന ടൈറ്റാനിയം
ചില ഫോട്ടോകൾ കാണുമ്പോഴാണ് ഓർമ്മകളുടെ മടക്കുകളിൽപോയൊളിച്ച കില്ലാഡികൾ വീണ്ടും ഗോദയിൽ ഇറങ്ങുക. 1993 ൽ സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരായ ടൈറ്റാനിയം ടീമിൻ്റെ ഫോട്ടോ
അപ്രതീക്ഷിതമായി കണ്ണിൽ പെട്ടു.
പഴയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ പെട്ടന്ന് ഹൃദയത്തിൻ്റെ സ്ക്രീനിൽ പ്രദർശനം തുടങ്ങി. നിറംമങ്ങി മണംവാർന്നുപോയൊരു മഹാചരിത്രം. മെല്ലെമെല്ലെ ' കഥാ പാത്രങ്ങളിലേക്ക് ' സൂം ഇൻ ചെയ്തു.
കവുങ്ങു ഗ്യാലറിയിൽ ഇരമ്പിയാര്‍ക്കുന്ന ആയിരക്കണക്കിന് കാണികൾക്ക് മുന്നിലേക്ക് കറുപ്പും വെളുപ്പും ഇടകലർന്ന ജർസിയിട്ട് ടൈറ്റാനിയം ടീം ഇറങ്ങിവരുന്നു.
അവരുടെ പേരുകൾ വായിക്കാം..
നസറുദ്ദീൻ, അൻവർ, സലീം (മാനേജർ), പി എസ് അഷിം, റൊണാൾഡ്, ഗബ്രിയൽ ജോസഫ് (ചീഫ് കോച്ച്), ഹരികൃഷണൻ, റഷീദ്, ഷഹീർ, വിജയചന്ദ്രൻ, മാത്യു വർഗീസ്, സുമൻ, രത്നാകരൻ (കോച്ച്),
രാജീവ് കുമാർ, തോമസ് സാമുവൽ, ഗണേഷൻ, അഷറഫ്, മാർട്ടിൻ,
ബെനഡിക്ട്, സുരേഷ് കുമാർ, സുബൈർ...
ട്രാവൻകൂർ ടൈറ്റാനിയം ഫുട്ബോൾ ക്ലബ്ബ് കേരളത്തിന് എന്തായിരുന്നു ?
നാട്ടിലെ ' വില്ലൻ '
അന്യനാട്ടിലെ പൂരത്തിനും നേർച്ചക്കുമെല്ലാം പോയി തല്ലും ചീട്ടും ജയിച്ചുവരുന്ന സൂപ്പർ സ്റ്റാറുകളെ നാട്ടുകാരുടെ മുന്നിലിട്ട് കളിപഠിപ്പിക്കുന്ന ' നാടൻ ഗുണ്ട '.
കേരള പൊലീസ് ഇന്ത്യൻ ഫുട്ബോൾ ഭരിച്ച കാലങ്ങളിൽ പോലും സംസ്ഥാന ഫുട്ബോൾ ജേതാക്കൾ ടൈറ്റാനിയം ആയിരുന്നു. പോലീസിനെ നിലക്കുനിർത്തിയ ' ഗുണ്ടകൾ '.
പ്രീമിയർ ടയേഴ്സും കേരള പൊലീസും കെൽട്രോണും ഇലക്ട്രിസിറ്റി ബോർഡും വിവ കേരളയും വരെ ടൈറ്റാനിയത്തിൻ്റെ ' കെമിക്കൽ ' മണത്ത് കളിക്കളങ്ങളിൽ ചത്തുമലച്ചിട്ടുണ്ട്.
കേരള ഫുട്ബോളിൽ എതിരാളികൾ മാറിമാറിവന്നുവെങ്കിലും ടൈറ്റാനിയം എന്നും അജയ്യരായിരുന്നു. 1973 ൽ ആരാധകരുടെ പ്രിയടീം പ്രീമിയർ ടയേഴ്സിനെ തോൽപ്പിച്ച ടൈറ്റാനിയം 2005 ൽ നാഷണൽ ലീഗ് ടീം വിവ കേരളയെ തോൽപ്പിച്ചും സംസ്ഥാന ജേതാക്കളായി.
ഇന്നോ ?
ടീമും ടീംഅംഗങ്ങളും പോയിട്ട് റെജിസ്റ്ററേഷൻ പോലുമില്ല ഈ ടൈറ്റാനിയത്തിന്. പൊലീസും ഇലക്ട്രിസിറ്റി ബോർഡുമെല്ലാം കേരള പ്രീമിയർ ലീഗിൽ ഇന്നും കളിക്കാൻ ഇറങ്ങുകയും
പുതിയ കളിക്കാർക്ക് നിയമനം നൽകുകയും ചെയ്യുമ്പോൾ ടൈറ്റാനിയം എങ്ങോട്ടാണ് മുങ്ങിയത് ? ആരാണ് ഉത്തരവാദി ?
കാലങ്ങളായി ആ കറുപ്പും വെളുപ്പും ജർസിയിട്ട കളിക്കാർക്ക് അതിൽ ഒരു കുറ്റബോധവും ഇല്ലേ? പ്രത്യേകിച്ചും പൊതുമേഖലയിലെ ടീമുകൾക്ക് ദേശീയതലത്തിൽ ലീഗ് വരാൻ പോകുന്ന സാഹചര്യത്തിൽ.