Integrity Score 1686
No Records Found
No Records Found
No Records Found
മുഹമ്മദൻസിലെ മലപ്പുറം ബോയ്സ്
ഐ ലീഗ് കിരീടം നേടി കൊൽക്കത്ത മുഹമ്മദൻസ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കയറുമ്പോൾ ടീമിൻ്റെ ഭാഗമായി രണ്ട് മലപ്പുറം ബോയ്സും. വളാഞ്ചേരിക്കാരൻ മുഹമ്മദ് ജാസിമും തിരൂർക്കാരാർ മുഹമ്മദ് ഇർഷാദുമാണ് മിക്ക മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ കളത്തിലിറങ്ങി ടീമിൻ്റെ അഭിമാന നേട്ടത്തിൽ പങ്കാളികളായത്. മലപ്പുറം എംഎസ്പി അക്കാദമി വഴി മഞ്ചേരി എൻഎസ്എസ് കോളേജിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ എത്തിയ ജാസിം പ്രതിരോധ നിരയിൽ ഏറെ പ്രതീക്ഷ നൽകുന്ന കളിക്കാരനാണ്. കിരീടം ഉറപ്പിച്ച ഇന്നലത്തെ മത്സരത്തിൽ ഉൾപ്പടെ റഷ്യൻ കോച്ച് ജാസിമിനെ ആദ്യ ഇലവനിൽ ഇറക്കി.
തിരൂർ സ്വദേശിയായ മുഹമ്മദ് ഇർഷാദ് ഇന്ത്യൻ ഫുട്ബോളിൽ ഏറെ പരിചിതനാണ്. സാറ്റ് തിരൂർ, ശിവാജിയൻസ്, ഫതഹ് ഹൈദരാബാദ്, ഗോകുലം കേരള, ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്സി തുടങ്ങി ഇന്ത്യയിലെ പ്രബല ടീമുകൾക്കായി ഒരു പതിറ്റാണ്ടോളം ഇർഷാദ് ബൂട്ടുകെട്ടി. ഗോകുലം കേരളക്ക് ഒപ്പം ഡുറണ്ട് കപ്പ് ജയിച്ച ഇർഷാദ് നാഷണൽ ഗെയിംസ് ഫുട്ബോളിലെ ടോപ് സ്കോറർ പട്ടവും നേടിയിട്ടുണ്ട്. മധ്യനിരയിലും പ്രതിരോധത്തിലും ഒരേപോലെ മികവ് കാണിക്കുന്ന കളിക്കാരനാണ് ഇർഷാദ്.
1979 ലെ ആദ്യ ഫെഡറേഷൻ കപ്പിൽ മുഹമ്മദൻസ് നായകനായ അസീസ് മുതൽ നിരവധി മലപ്പുറം കളിക്കാർ കൊൽക്കത്ത ടീമിൻ്റെ ഭാഗമായിരുന്നു. ശറഫലി, സഹോദരൻ യു. മുഹമ്മദ്, സുബൈർ, സി. ശമീൽ (നിലവിൽ ഹൈദരാബാദ് എഫ്സി പരിശീലകൻ) തുടങ്ങി നിരവധി മലപ്പുറം കളിക്കാർ മുഹമ്മദൻസ് ജർസി അണിഞ്ഞു.
ഇർഷാദും ജാസിമും അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാൻ മുഹമ്മദൻസ് ടീമിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. മലയാളി വ്യവസായി യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന മുഹമ്മദൻസ് ടീമിൻ്റെ സ്പോൺസർ ആയേക്കും. ഇതുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ലുലു ഗ്രൂപ്പ് ഒഫീഷ്യൽസും പങ്കെടുക്കുന്ന മീറ്റിംഗ് ഈ മാസം കൊൽക്കത്തയിൽ നടക്കും.