Integrity Score 150
No Records Found
No Records Found
No Records Found
വായനാദിനം അവസാനിക്കാറായപ്പോഴാണ് ഒരു മകൻ, അച്ഛനൊരുക്കിയ പുസ്തകത്തെക്കുറിച്ചു കുറിക്കണം എന്ന് തോന്നിയത്.
ഈ കഥയിലെ നായകൻ ഒരു മുൻ കൃഷി ഓഫീസർ ആണ് . മാരാരിക്കുളത്തെ ചൊരിമണലിൽ പച്ചക്കറി വിപ്ലവം നടത്തിയ കൃഷി ഓഫീസർ T S Viswan . കഞ്ഞിക്കുഴി പയർ ജനകീയമാക്കിയതോടെ ഏറ്റവും മികച്ച കൃഷി ഓഫീസർക്കുള്ള ദേശീയ - സംസ്ഥാനപുരസ്കാരം ടി എസ് വിശ്വനെ തേടിയെത്തി.
ഒരു എഴുത്തുകാരന്റെ മാന്ത്രികത കൊണ്ട് നാളീകേര ജേണലിലെ കാർഷിക ലേഖനങ്ങൾ പോലും ജനകീയമാക്കിയ വിശ്വൻ , എ .പി ,അപ്പൻ സാറിന്റെ ശിഷ്യനാണ് . കൃഷിത്തിരക്കിനിടയിൽ പഴയ കഥാകൃത്തിനെ വീണ്ടും മുളപ്പിച്ചെടുത്തു . 15 കഥകൾ സമാഹരിക്കാൻ ശ്രമിച്ചപ്പോഴാണ് പലതും ചിതലെടുത്തത് പോലും കാണുന്നത് . കോളേജ് മാഗസിനിൽ അച്ചടിച്ച അഞ്ച് പതിറ്റാണ്ട് പിന്നിട്ട കഥകൾ പോലും സമാഹരിച്ചു . കാലത്തിന് തോൽപ്പിക്കാനാവാത്ത നിലയിൽ തലയുയർത്തി നിൽക്കുകയാണ് ഈ കഥകൾ .
പുസ്തകമാക്കുന്ന കാര്യം മകൻ Manuvilsan Cv ഏറ്റു. കഥാസമാഹാരത്തിനു പേര് ആലോചിച്ചപ്പോഴാണ് #വീഞ്ഞ് എന്ന പേര് മനു കണ്ടെത്തിയത്. അവതാരിക എഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടത് വലിയ ബഹുമതിയായി കാണുന്നു.
പുസ്തകത്തിനുള്ള പുറംചട്ട അകത്തെ മുറിയിൽ തന്നെയുണ്ടായിരുന്നു. മികച്ച ചിത്രകാരനായ മനു ,കോവിഡ് കാലത്തെ അടച്ചിടലിനെ മറികടന്നത് ഭാവനയെ തുറന്നു വിട്ടുകൊണ്ടായിരുന്നു. ആ ചുവർ ചിത്രത്തിൽ നിന്നും കവർ കണ്ടെത്തി.
നാട്ടിലെ സ്നേഹക്കൂട്ടായ്മയിൽ വിശ്വന്റെ ആദ്യകഥാസമാഹാരം പ്രകാശിതമായി. ആലപ്പുഴ എം എൽ എ പി.പി ചിത്തരഞ്ജനിൽ നിന്നും വിശ്വന്റെ മലയാളം അദ്ധ്യാപിക പ്രൊഫ. ലൈല പുരുഷോത്തമൻ ആദ്യ കോപ്പി ഏറ്റുവാങ്ങി . മനുവിന്റെ ലെക്സ് ലോക്കി പബ്ലിഷർ ആദ്യ പ്രസാധക വേഷവും എടുത്തണിഞ്ഞു. ബന്ധങ്ങളിലെ ഇഴയടുപ്പവും വിള്ളലും മനോഹരമായി വീഞ്ഞിൽ ചാലിച്ചിരിക്കുന്നു.
ലോകസഞ്ചാരിയായ ചായക്കടക്കാരൻ വിജയന്റെയും ഭാര്യമോഹനയുടെയും പുസ്തകത്തിനാണ് ആദ്യമായി അവതാരിക എഴുതിയത് . വിജയേട്ടനെക്കുറിച്ചു പുറംലോകം അറിയാനുള്ള ആദ്യഎഴുത്തിന്റെ കാരണക്കാരൻ ഞാൻ ആണെന്ന് പറഞ്ഞാണ് പുസ്തകത്തിനുള്ള അവതാരിക ഏൽപ്പിച്ചത് . ഇനിയും സ്വന്തമായി പുസ്തകം ഇറക്കാൻ ഇതുവരെ ഭാഗ്യം ഇല്ലാതിരിക്കുമ്പോഴാണ് രണ്ടാമത്തെ അവതാരികയും.
വിദ്യാർത്ഥി സമരത്തിന്റെ പേരിൽ കോളേജിൽ നിന്നും പുറത്തായപ്പോൾ ആ വാശിക്ക് നിയമത്തിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും വാങ്ങിയെടുക്കാൻ മനുവിന് താങ്ങായി നിന്ന രണ്ടു പേരാണ് അച്ഛൻ വിശ്വനും അമ്മ Valsala KB യും.
അച്ഛൻറെ ഏറ്റവും വലിയ ആഗ്രഹത്തിന് വഴിവെട്ടാൻ മനുവിനായി എന്നത് ഏറെ സന്തോഷം. ആയിരം കോപ്പി അച്ചടിച്ച വീഞ്ഞ് ചേർത്തലയിലെ വിദ്യാരംഭം ,മെസി ബുക്സ് എന്നിവിടങ്ങളിൽ മാത്രമാണ് നേരിട്ട് വാങ്ങാൻ കഴിയുന്നത്.
വായിക്കാൻ ആഗ്രഹമുള്ളവർക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോടെ അയച്ചു തരും 9496884318 ഈ നമ്പറിൽ വിളിച്ചാൽ മതി.
എഴുത്തുകാരനായ അച്ഛനും
പ്രസാധകനായ മകനും
#വായനാദിനാശംസകൾ