Integrity Score 150
No Records Found
No Records Found
No Records Found
കോൺഗ്രസ് പുതിയ പ്രസിഡന്റിനെ തേടുന്ന കാലം . മുഖ്യമന്ത്രി പദവി ഉപേക്ഷിക്കാൻ അശോക് ഗെലോട്ട് വൈമനസ്യം കിട്ടിയതോടെ പേര് പലരിലേക്കും മാറി . പരമ്പരാഗത രീതികൾ പൊളിച്ചെഴുതാൻ ശശി തരൂർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു . രാഹുൽ ഗാന്ധിയുടെ പിന്തുണ ഉണ്ടെന്നു അദ്ദേഹം പറഞ്ഞെങ്കിലും സോണിയ ഗാന്ധിയുടെ മനസ്സിൽ മറ്റൊരാൾ ആണെന്ന് അറിയാം . മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് നോമിനേഷൻ പത്രിക വാങ്ങി എന്നറിഞ്ഞതോടെ ഔദ്യോഗിക സ്ഥാനാർഥി അദ്ദേഹം ആണെന്ന അഭ്യൂഹം ശക്തമായി. മല്ലികാർജ്ജുന ഖാർഗെ മൂന്നാമത്തെ സ്ഥാനാർഥിയായി.
രാജ്യസഭാ കാലാവധി കഴിഞ്ഞു ഡൽഹിയോട് വിടപറഞ്ഞ എ .കെ . പ്രസിഡന്റ് ചർച്ച മുറുകിയതോടെ ഇതിനകം ഡൽഹിയിൽ എത്തിയിരുന്നു. കേരള ഹൗസിൽ ആശിർവാദം തേടിയെത്തിയ ദിഗ്വിജയ് സിംഗിനെ കാർ പോർച് വരെ അനുഗമിച്ചതോടെ ഔദ്യോഗിക സ്ഥാനാർഥി ആണെന്ന് അടക്കം പറച്ചിൽ വീണ്ടും ... പത്രികാ സമർപ്പണത്തിന് സമയമായി. മൊത്തം ആശയക്കുഴപ്പം . ഔദ്യോഗിക സ്ഥാനാർത്ഥിയെ കണ്ടെത്താനായി ഒരു പ്രധാനപ്പെട്ട സോഴ്സിനെ വിളിച്ചപ്പോൾ കൈമലർത്തിയെങ്കിലും വഴി പറഞ്ഞു നൽകി. എ .കെ ,യുമായി നല്ലബന്ധം ആണല്ലോ, മല്ലികാർജ്ജുന ഖാർഗെയുടെ പത്രികയിൽ ഒപ്പിട്ടോ എന്ന് മാത്രം ചോദിക്കാൻ പറഞ്ഞു. പാർട്ടിക്കാര്യങ്ങൾ ചോദിച്ചാൽ എ .കെ . പറയില്ല എന്ന് സൂചിപ്പിച്ചു. `എ .കെ . ഒരിക്കലും നുണ പറയില്ല . പത്രക്കാരെ തെറ്റിദ്ധരിപ്പിക്കില്ല . താൻ വിളി `അങ്ങേര് ഊർജ്ജം പകർന്നു
ഫോൺ എ .കെ .അറ്റൻഡ് ചെയ്തു ` ഖാർഗെയുടെ നോമിനേഷൻ പേപ്പറിൽ സാർ ഒപ്പിട്ടോ`
`ഉവ്വ് `
`ങേ `
`ഇപ്പോൾ ഒപ്പിട്ടു പേന താഴെ വച്ചേയുള്ളൂ ` അധികമായി ഒരു വരി കൂടി
മിന്നൽ വേഗത്തിൽ മീഡിയ വൺ ബ്രെക്കിങ് `ഖാർഗെ ഔദ്യോഗിക സ്ഥാനാർഥി ` പിന്നീട് ഉണ്ടായത് ചരിത്രം .
ഹൈക്കമാൻഡിന്റെ മനസ് അറിയുന്ന , എന്ന് മാത്രമല്ല ഹൈക്കമാൻഡിന്റെ ഭാഗം കൂടിയാണ് ഏ .കെ.ആന്റണി . ആ നേതാവിന്റെ മകനെ ബിജെപി വെള്ളിത്താലം നൽകി സ്വീകരിച്ചത് , ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലെ അറിവൊന്നുമല്ല ആന്റണിയുടെ മകൻ എന്ന ഒറ്റ മേൽവിലാസം ആണ്.
യൂത്ത് കോൺഗ്രസ് കോൺഗ്രസ് അധ്യക്ഷൻ ആയിരിക്കെ ആന്റണി നയിച്ച മാർച്ചിന് നേരെ ലാത്തിച്ചാർജ് ഉണ്ടായി . അടിക്കാനായി ഉയർത്തിയ ലാത്തി പോലീസുകാരനിൽ നിന്ന് ഊർന്നു പോയി .കാരണം മുന്നിൽ ആന്റണിയാണ് . കേരള രാഷ്ട്രീയത്തിന്റെ ധാർമിക ശക്തി ആവാഹിച്ച ചെറുപ്പക്കാരൻ . മതത്തെയും ജാതിയെയും വെല്ലുവിളിക്കുക മാത്രമല്ല, തെറ്റ് കാണിച്ചപ്പോൾ പാർട്ടിയിലെ സൃഷ്ടിസ്ഥിതി സംഹാര മൂർത്തിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി വിമർശിക്കാനും ധൈര്യം കാട്ടിയ വ്യക്തിത്വം.
ഇല്ലാതായി പോകുമായിരുന്ന കോൺഗ്രസിനെ കേരളത്തിൽ തിരികെ കൊണ്ടുവന്ന ഗാന്ധിയൻ . ലാളിത്വം കൊണ്ട് ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരെ അമ്പരപ്പിച്ച നേതാവ്. മകൻ കാണിച്ച കടുംകൈയ്ക്ക് മുന്നിൽ വിതുമ്പിപോയ പിതാവിനെ ഇന്ന് കണ്ടു മനസൊന്നു പിടച്ചു . ഒടുവിൽ വിളിച്ചു ...സാർ കോൺഗ്രസ് ആണെങ്കിലും അറക്കപ്പറമ്പിൽ കുര്യൻ എന്ന അച്ഛൻ കമ്യൂണിസ്റ്റ് ആയിരുന്നല്ലോ ,ആശ്വസിപ്പിക്കാനായി ഒരു ചോദ്യം ഉന്നയിച്ചു .` അങ്ങനെയാണോ ഇത് ?ഇന്ത്യയെ വിഭജിക്കാൻ നിൽക്കുന്ന പാർട്ടിയല്ലേ എന്റെ മനസ്സിൽ നിന്നും ഈ മുറിവ് അടുത്ത കാലത്തൊന്നും ഉണങ്ങില്ല `ആ മറുപടിക്കു മുന്നിൽ പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ...കുറച്ചു നേരം മൗനം .ഫോൺ വച്ചു.
ആന്റണിയുടെ പ്രതികരണത്തിന്റെ വീഡിയോ ഒരിക്കൽ കൂടി കണ്ടു .എന്റെ അവസാന നാളുകളാണ് ..ദീർഘായുസ് ആഗ്രഹിക്കുന്നില്ലമരണം വരെ ഞാൻ കോൺഗ്രസ് ആയിരിക്കും. .ഈ വലിയ മനുഷ്യനോട് നമുക്ക് എന്ത് പറയാൻ കഴിയും ? മകൻ ചെയ്ത കുറ്റത്തിന് അച്ഛൻ എന്ത് പിഴച്ചു എന്ന ക്യാപ്സൂളുകൾ നേരത്തെ വാരി വിതറിയിരുന്നവർ ഇന്ന് ആന്റണിവധം ആടി തിമിർക്കുന്നു