Integrity Score 1686
No Records Found
No Records Found
No Records Found
16 കളികളിൽ കിട്ടിയത് 138 ഗോളുകൾ; ബ്ലാസ്റ്റേഴ്സും ഗോകുലവും ചെയ്യുന്നതെന്ത് ?
" It takes 10 years of extensive training to excel in anything "
കാലിൽ ഫുട്ബോൾ മാജിക്കുള്ള ഒരുകുട്ടിക്ക് പോലും തികവുറ്റ കളിക്കാരനായി മാറാൻ ചുരുങ്ങിയത് 8-10 വർഷത്തെ വിപുലമായ പരിശീലനം ആവശ്യമാണെന്ന് ഫിഫയും യൂറോപ്യൻ, ഏഷ്യൻ ഫുട്ബോൾ അസോസിയേഷനുകളുമെല്ലാം പഠനത്തെ മുൻനിർത്തി പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഈ സംഘടനകൾ ഫുട്ബോൾ 'ദാരിദ്ര്യത്തിൽ' നിൽക്കുന്ന രാജ്യങ്ങളോട് അണ്ടർ 13 ലീഗ് ആരംഭിക്കണമെന്ന് നിർബന്ധം പിടിച്ചത്, ഗൗരവത്തോടെ കാണണമെന്നും. ഇന്ത്യയോടും പറഞ്ഞു. നമ്മളും തുടങ്ങി. പക്ഷേ, പേപ്പറിൽ അവതരിപ്പിക്കാൻ ഉള്ള പ്രഹസനം മാത്രമാക്കി അതിനെ നമ്മുടെ സംസ്ഥാനത്തെ പ്രമുഖ ക്ലബുകൾ മാറ്റി.
ഫുട്ബോൾ ഡെവലപ്പ്മെൻ്റ് പദ്ധതി എന്തെന്ന് പോലും ഇവർക്ക് അറിയില്ലേ ?
അണ്ടർ 13 സബ്ജൂനിയർ ലീഗിൽ സൗത്ത് സോൺ മത്സരങ്ങൾ ഇന്നലെ അവസാനിച്ചു. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള, പറപ്പൂർ എഫ്സി, എഫ്സി മദ്രാസ്, ചെന്നൈയിൻ എഫ്സി എന്നിവയായിരുന്നു ടീമുകൾ. കേരളത്തിൽ നിന്ന് യോഗ്യത കളിച്ച് എത്തിയത് പറപ്പൂർ മാത്രം. അവർ ഗ്രൂപ്പിൽ രണ്ടാംസ്ഥാനം നേടി. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എന്നിവ ISL/ I league ടീമുകൾ എന്ന ' സൗകര്യത്തിൽ ' ഒരു മാനദണ്ഡവും ഇല്ലാതെ കയറിക്കൂടിയതാണ്. അവർ ഗ്രൂപ്പിൽ ഏറ്റവും അവസാനം.
16 കളികളിൽനിന്നായി ബ്ലാസ്റ്റേഴ്സ്, ഗോകുലം ടീമുകൾ വാങ്ങികൂട്ടിയത് 138 ഗോളുകൾ. എന്തൊരു ' എലൈറ്റ് ' ടീമുകൾ. അണ്ടർ 15 (ജൂനിയർ) ഫുട്ബോളും തുടങ്ങി. അതിലും എട്ടും പത്തും ഗോളുകൾ വാങ്ങുന്നു ഈ ടീമുകൾ. നാട്ടിൽ നന്നായികളിക്കുന്ന ടീമുകൾക്കും കുട്ടികൾക്കും വെച്ച ആപ്പായിരുന്നു ഈ ' സൂപ്പർ അഡ്മിഷൻ ' എന്നത് ഫുട്ബോൾ പ്രേമികൾ തിരിച്ചറിയുന്നു. ഐഎസ്എൽ, ഐ ലീഗ് ടീമുകൾ ഗ്രാസ്റൂട്ട് ലെവലിൻ നിലവാരം കാണിക്കും എന്ന വിശ്വാസത്തിൽ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ ആനുകൂല്യം ഇവർ ഉപയോഗിച്ചത് മലയാളി ഫുട്ബോളിനെ മാനംകെടുത്താൻ.
ഐഎസ്എൽ, ഐലീഗ് എന്നിവയിൽ ഭാഗമല്ലാത്ത തമിഴ്നാട്ടിൽ നിന്നുള്ള എഫ്സി മദ്രാസ് ഉൾപ്പടെയുള്ളവർ മഞ്ഞപ്പട, മലബാറിയൻസ് എന്നൊക്കെ പറഞ്ഞു ' തള്ളിതുള്ളുന്ന ' ടീമുകളുടെ ഗോൾപോസ്റ്റിൽ അടിച്ചുകയറ്റിയത് 138 ഗോളുകളാണ്.
മുതലാളിമാരുടെ ' ബാലൻസ് ഷീറ്റ് ' ഒപ്പിക്കുകയെന്ന ബിസിനസ് താൽപര്യത്തിന് അപ്പുറം ഇവർ കേരള ഫുട്ബോളിനോടും ആരാധകരോടും കാണിക്കുന്നത് എന്താണ് ? സബ്ജൂനിയർ ഫുട്ബോളിൽ
ഇവർക്ക് പകരം കേരളത്തിൽ നിന്ന് മറ്റുടീമുകൾക്ക് അവസരം ലഭിച്ചിരുന്നുവെങ്കിൽ എത്രയോ കുഞ്ഞുതാരങ്ങൾക്ക് ഗുണകരമാവുമായിരുന്നു.
2014 ഐഎസ്എൽ പ്രഥമ സീസൺ മുതൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ബേസിക് ഏജ് ഗ്രൂപ്പിൽ നിന്ന് വളർത്തികൊണ്ടുവന്ന ഒരുകളിക്കാരൻ്റെ പേര് പറയാൻ ഉണ്ടോ ? നാടൻ ക്ലബുകളിലെ പരിശീലകർ പലകാലങ്ങളിൽ വളർത്തിയ കളിക്കാരെ മഞ്ഞകുപ്പായം അണിയിപ്പിച്ചു എന്നല്ലാതെ അവർ എന്ത് ചെയ്തു ?
കഴിഞ്ഞദിവസം ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഒരു ' സത്യം ' പറഞ്ഞു. ഐഎസ്എല്ലിൽ റെലഗേഷൻ കൊണ്ടുവന്നാൽ ' റിലയൻസ് ടീമുകൾ ' നിർത്തിപോകുമെന്ന്.
അതിനെ സംരക്ഷിക്കേണ്ടത് ഫുട്ബോൾ അസോസിയേഷനും ഫുട്ബോൾ ആരാധകരും ആണോ ?
അടുത്ത വർഷത്തെ ഐഎസ്എല്ലിലേക്ക് നോക്കൂ. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻസ്, ബാംഗ്ലൂർ എഫ്സി, പഞ്ചാബ് എഫ്സി തുടങ്ങിയ പഴയ ഐലീഗ് ടീമുകൾ. വരുന്ന അഞ്ചുവർഷം റെലഗേഷൻ, പ്രമോഷൻ സിസ്റ്റം നടപ്പിലായാൽ
ഐഎസ്എൽ പഴയ ഐലീഗ് ആയി മാറും.
ഐഎസ്എൽ തുടങ്ങി 10 വർഷം കഴിഞ്ഞ് ഗ്രാഫ് നോക്കുമ്പോൾ രാജ്യത്തിന് കിട്ടിയത് എന്താണ് ? അഫ്ഗാനോട് പോലും തോൽക്കുന്ന സാഹചര്യവും ഫിഫ റാങ്കിംഗിൽ 121ആം സ്ഥാനവും.